Tuesday, March 29, 2016

കരുവന്നൂര്‍ പുഴ



എന്റെ പുഴ..ഞാന്‍ ജനിച്ചു വളര്ന്ന എന്റെ സ്വന്തം കരുവന്നൂര്‍ ഗ്രാമത്തിനെ തഴുകിയൊഴുകുന്ന എന്റെ കരുവന്നൂര്‍ പുഴ.
സ്വന്തമായത് എന്തോ, അതിനെക്കുറിച്ച് എത്ര പറഞ്ഞാലും ആര്ക്കും മതിയാവില്ല. അതുപോലെ സ്വന്തമായ ഒന്നാണ് എനിക്ക് എന്റെ പുഴയും.
ഞങ്ങള്‍ കരുവന്നൂര്ക്കാരുടെ സ്വകാര്യ അഹങ്കാരം..എത്ര കടുത്ത വേനലിലും ഞങ്ങളുടെയൊക്കെ കിണറുകളില്‍ വെള്ളം നിറക്കുന്ന ഒരതുല്ല്യ ജലസ്രോതസ്സ്. സമീപ നിവാസികള്ക്കെല്ലാം കുടിക്കാനും മറ്റുള്ള എല്ലാ ആവശ്യങ്ങള്ക്കും ജലം കനിഞ്ഞരുളുന്ന അമ്മ.
പുഴയെക്കുറിചോര്ക്കുമ്പോള്‍ ആദ്യം ഓടിയെത്തുക കുസൃതികള്‍ നിറഞ്ഞ കുട്ടിക്കാലമാണ്.എന്റെ ചേച്ചിമാരും ചേട്ടന്മാരുമൊക്കെ മനം മറന്നു ആഹ്ലാദിച്ച് നീന്തിത്തുടിച്ചു തിമിര്‍ക്കാറുണ്ട് ആ വിരിമാറില്‍.എല്ലാ ദിവസവും പുഴയില്‍ പോയി ഒരു മുങ്ങിക്കുളി..എത്ര നേരം ഷവറില്‍ നിന്ന് കുളിച്ചാലും ആ ഒരു സുഖത്തിന്റെ ഒപ്പം എത്തില്ല..ചെറുതായിരുന്നപ്പോള്‍ ചെച്ചിമ്മാരുടെ കൂടെ പോകും..തുണിയൊക്കെ കഴുകി കഴിഞ്ഞാലും നമ്മള്‍ വെള്ളത്തില്‍ നിന്ന് കേറില്ല..വെള്ളത്തില്‍ കിടന്നു കുതിര്ന്നു്...ആഹാ...അതൊക്കെ ഓര്ക്കുമ്പോള്‍ ഇപ്പോഴും കുളിര്നൂ..
വെള്ളത്തിലേക്ക്‌ ഇറങ്ങാന്‍ കരിങ്കല്‍ പടവ് കെട്ടിയിറക്കിയിട്ടുണ്ടായിരുന്നു. വര്ഷ ക്കാലം ആവുമ്പോള്‍ ആ പടവുകള്‍ മുഴുവന്‍ വെള്ളം വന്നു നിറയും..പിന്നെ ചിറയില്‍ (ബണ്ട്) നിന്ന് നേരെ കാലെടുത്തു വെക്കുന്നത് പുഴയിലെക്കാവും.
വര്ഷക്കാലത്ത് പുഴയിലൂടെ മലകളില്‍ നിന്ന് എന്തൊക്കെയോ ഒഴുകിവരും..വല്ല്യ വല്ല്യ തടികളും...പണ്ടൊക്കെ ആളുകള്‍ അങ്ങനെ ഒഴുകി വരുന്ന തടികളും മറ്റും എത്തിച്ചു പിടിച്ചു വിറകിനും മറ്റും ഉപയോഗിച്ചിരുന്നു..അതില്‍ ഒഴുകിപോയി ജീവന്‍ നഷ്ടമായവരും ഉണ്ട്..എന്റെ ഒരു ബന്ധു അങ്ങനെ ഒഴുക്കില്‍ പോയിട്ടുണ്ട്..കുറെ നഷ്ടങ്ങളും കണ്ണീരും കൂടിയുണ്ട് അതുകൊണ്ട് ഈ പുഴയുമായി ബന്ധപ്പെട്ട്.
പുഴ നിറഞ്ഞിരിക്കുന്ന സമയത്ത് കുറച്ചു അയല്‍ ഗ്രാമങ്ങള്‍ കൂടി കരുവന്നൂര്‍ പുഴയില്‍ വള്ളംകളി നടത്താറുണ്ട്‌...വല്ല്യ കേമമോന്നും അല്ലെങ്കിലും ഞങ്ങള്ക്ക്് അത് ഒരു മഹാ സംഭവമായിരുന്നു..ഒരു ആഘോഷമായിരുന്നു അത്..
പിന്നെ മൂര്ക്കനാട് ശിവ ക്ഷേത്രത്തിലെ ( പുഴയുടെ അക്കരെയുള്ള പ്രശസ്തമായ ഒരു ശിവ ക്ഷേത്രം) ഉത്സവത്തിനോട് അനുബന്ധിച്ചുള്ള ആറാട്ട്‌ മഹോസവം...ഓ...എന്തൊരു ...എന്താ പറയ്വാ...ഭക്തിയും ഉത്സാഹവും എല്ലാം കൂടി യോചിച്ചുള്ള ഒരു ആഘോഷം..പുഴയുടെ അക്കരെയാണ് ആനയും തിടമ്പും എഴുന്നള്ളിച്ചു കൊണ്ടന്നുള്ള ആറാട്ട്‌..അതെ സമയം ഇക്കരെ ..ഈ കരയില്‍ ഉള്ളവര്‍..ഒന്നിച്ചു മുങ്ങി പാപ പരിഹാരത്തിനായ് ഈശ്വരനോട് പ്രാര്ഥിക്കും.
ഒരിക്കല്‍ എനിക്ക് ഭയപ്പെടുത്തുന്ന ഒരു സംഭവം ഉണ്ടായി..ഞാനും എന്റെ ഏട്ടന്റെ മകളും കൂടി കുളിക്കാന്‍ പോയി..രണ്ടാള്ക്കും നീന്തല്‍ അറിയില്ല..അവള്‍ കളിച്ച് കളിച്ച് കുറച്ചു ദൂരത്തേക്കു പോയി, നിലയില്ലാതായി...ഞാന്‍ നോക്കുമ്പോള്‍...എന്റെ കൃഷ്ണാ...എനിക്ക് ഇപ്പോഴും കൈകാല്‍ വിറക്കുന്നു..അവള്‍ എന്തോ ചെയ്തു ഒരു കുനി കുനിച്ചു...ദേവീടെ അനുഗ്രഹം...അന്ന് രണ്ടാളും ജീവനോടെ വീട്ടില്‍ തിരിച്ചെത്തിയത്‌...ആ സംഭവം ഞങ്ങളൊക്കെ കുറെ വലുതായതിനു ശേഷമാണ് വീട്ടില്‍ അറിയുന്നത്.
എന്റെ ചേച്ചിയുടെ വീട് പുഴയുടെ അക്കരെയാണ്..പാലം കടന്നു പോകണമെങ്കില്‍ കുറെ ദൂരമുണ്ട്..എളുപ്പമുള്ള വഴിയാണ് പുഴയിലൂടെ വള്ളതിലുള്ള യാത്ര..പക്ഷേ എനിക്ക് വല്ലാത്ത ധൈര്യമായതുകൊണ്ട് ഞാന്‍ ആ വഴിയൊക്കെ നടന്നാണ് പോയിരുന്നത്..പിന്നെ ഞാന്‍ അന്നേ നടത്തത്തിന്റെ ഗുണം മനസ്സിലാക്കിയിരുന്നു എന്നതാണ് പരമാര്‍ത്ഥം.എന്നാലും പേടിച്ചാ ണെങ്കിലും ഇടയ്ക്കു വഞ്ചിയില്‍ പോകാറുണ്ട്...ഇപ്പൊ അതോര്‍ക്കുമ്പോ ഒരു നഷ്ട ബോധം..
കരുവന്നൂര്‍ പുഴയില്‍ എട്ടുമന ഭാഗത്ത്‌ ( ഞങ്ങള്‍ടെ വീടിന്റെ കുറച്ചു പടിഞ്ഞാറായി) ഇല്ലിക്കല്‍ എന്നാ സ്ഥലത്ത് ഒരു ഡാം ഉണ്ട്.അതിന്റെ ചിത്രം കമന്റില്‍ ഇട്ടിട്ടുണ്ട്..
പണ്ടൊക്കെ വേനലിലും വര്ഷ വും പുഴ നിറയെ വെള്ളമായിരുന്നു..പിന്നെ പിന്നെ വേനലില്‍ പുഴ വറ്റാന്‍ തുടങ്ങി..ഞാനൊക്കെ ഒമ്പതാം ക്ലാസ്സില്‍ ഒക്കെ പഠിക്കുന്ന സമയത്ത് (അതായത് 1 9 8 3 ഇല്‍ ആണെന്ന് തോന്നുന്നു ) ആദ്യമായി പുഴ വറ്റി..ഏപ്രില്‍ മാസത്തില്‍..മുഴുവനായി വറ്റിയിട്ടല്ല. ഇടയ്ക്കിടയ്ക്ക് വെള്ളം..അതും മുട്ട് കാലോളം. അന്നൊക്കെ ഞാന്‍ എന്നും അക്കരെയുള്ള എന്റെ ചേച്ചിയുടെ വീട്ടില്‍ പോകും..പുഴയിലൂടെ നടന്ന്..
ഇന്ന് സ്ഥിതി വിശേഷം അതിലും മോശമായി...എല്ലാ വേനലിലും പുഴ വറ്റുന്നു..മറ്റുള്ള എല്ലാ പുഴകളെയും പോലെ എന്റെ...ഞങ്ങളുടെ... കരുവന്നൂര്‍ പുഴയും വേനലിന്റെ കാഠിന്യത്തില്‍ ഉരുകുന്നു..വറ്റിയുണങ്ങുന്നു...
അറിവിലേക്കായി..
--------------------------------
തൃശ്ശൂര്‍ ജില്ലയിലൂടെ ഒഴുകുന്ന ഒരു പുഴയാണ് കരുവന്നൂർ പുഴ.ചിമ്മിണിവന്യജീവിസങ്കേതത്തിൽ നിന്നുൽഭവിക്കുന്നകുറുമാലിപ്പുഴയും പീച്ചിവന്യജീവിസങ്കേതത്തിൽ നിന്നുൽഭവിക്കുന്ന മണലിപ്പുഴയും ചേർന്നാണ്‌ കരുവന്നൂർപ്പുഴയാകുന്നത്‌. 1050ച.കിലോമീറ്റർ വൃഷ്‌ടിപ്രദേശവും 48 കി.മീറ്റർ നീളവുമുള്ള ഈ പുഴ 32 തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക്‌ ജീവജലം പ്രദാനം ചെയ്യുന്നു. ജില്ലയുടെ കോൾമേഖലയുടെ പ്രധാന ജലസ്ത്രോതസ്സുകളിലൊന്നാണ്‌ കരുവന്നൂർപ്പുഴ.കീഴ്‌ഭാഗത്ത്‌ രണ്ടായിപ്പിളരുന്ന പുഴയുടെ ഒരുഭാഗം ചേറ്റുവകായലിലുംഅഥവാ ഏനാമ്മാവ് ബണ്ടിലും മറ്റൊന്ന് കൊടുങ്ങല്ലൂരിൽ പെരിയാറുമായും ചേരുന്നു. തൃശൂർ നഗരത്തിൽ നിന്നും 48 കിലോമീറ്റർ ദൂരത്താന് ഈ പുഴ.
സംസ്കാരത്തിന്റെ ഭാഗമായ കരുവന്നൂര്‍ പുഴ
------------------------------------------------------------------------
കേരളത്തിലെ ക്ഷേത്രങ്ങളിലെ ഒരു പ്രധാന ചടങ്ങാണ് ആറാട്ട്. ക്ഷേത്രത്തിനുളളിലെ ദേവവിഗ്രഹത്തെ ആചാരത്തിന്റെ ഭാഗമായി പുഴക്കടവുകളില്‍ എത്തിച്ച് ശുദ്ധി വരുത്തുന്നു. ഇത്തരം കടവുകളെ '' ആറാട്ട് കടവുകള്‍ '' എന്നാണ് പറയുക. കരുവന്നൂര്പ്പുഴയുടെ സമീപമുളള മന്ദാരം കടവിലാണ് നഗരത്തിലെ ക്ഷേത്ര ആറാട്ട് നടക്കുന്നത്. തൃശ്ശൂര്‍ പൂരത്തിന്റെ തലേന്ന് രാത്രി മുതല്‍ ഗംഗാ ദേവി പുഴയിലുണ്ടാകുമെന്നാണ് പ്രാദേശിക വിശ്വാസം. അങ്ങനെ കരുവന്നൂര്പ്പുെഴ വിശ്വാസത്തിന്റെ ആചാരത്തിന്റെ കൂടെ ഭാഗമാകുന്നു.
കനോലി കനാലും കരുവന്നൂര്പ്പുഴയും
------------------------------------------------------------
1848 ലാണ് കനോലി കനാലിന്റെ ഉത്ഭവം. അന്ന് മലബാര്‍ ജില്ലാ കളക്ടറായിരുന്ന എച്ച് വി കനോലി കോഴിക്കോട് മുതല്‍ കൊടുങ്ങല്ലൂര്‍ വരെ വിശാല ജലഗതാഗത മാര്ഗ്ഗം എന്ന ലക്ഷ്യത്തോടെ പുഴകളെയും ജലാശയങ്ങളേയും കനാലുകള്‍ നിര്മ്മി ച്ചു കൂട്ടിയിണക്കി. അങ്ങനെ കൂട്ടിയിണക്കിയ തീരദേശത്തെ ജലഗതാഗത മാര്ഗ്ഗിത്തെയാണ് കനോലി കനാല്‍ എന്നു വിളിക്കുന്നത്. ഇപ്പറഞ്ഞ കനോലി കനാലിന്റെ ഭാഗമാണ് കരുവന്നൂര്പ്പുിഴയും.
കോഴിക്കോട് ജില്ലയില്‍ കനോലി കനാല്‍ വടക്ക് കോരപ്പുഴയേയും തെക്ക് കല്ലായിപ്പുഴയേയും ബന്ധിപ്പിച്ചിരിക്കുന്നു.1850 ലാണ് കനാല്‍ പൂര്ണ്ണകമാകുന്നത്.
കരുവന്നൂര്പ്പുഴയും വിദ്വാന്‍ മാന്തിട്ടയും
----------------------------------------------------------------
കരുവന്നൂര്പ്പു-ഴ സാഹിത്യത്തിലും ഒരു കൈപയറ്റിയിട്ടുണ്ട്. തൃപ്പയാര്‍ ക്ഷേത്രത്തിനു മുന്നിലൂടെ ഒഴുകുന്ന കരുവന്നൂര്പ്പു-ഴയെയാണ് തീവ്ര എന്ന പേരില്‍ വിദ്വാന്‍ മാന്തിട്ട തന്റെേ ചാതകസന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത് . അങ്ങനെ സംസ്കൃത സാഹിത്യത്തിലും കരുവന്നൂര്പ്പു ഴ ഒരു ഭാഗമാകുന്നു

No comments:

Post a Comment