Monday, March 28, 2016

ജോൺ കീറ്റ്സ് ........കാലത്തിനു മറക്കാനാകാത്ത കവി



La Belle Dame Sans Merci………… എന്റെ കലാലയ ജീവിതത്തിന് ഇടക്കെപ്പോഴോ മനസ്സിൽ കയറികൂടിയ വാക്ക് ---La Belle Dame Sans Merci………… ദയയില്ലാത്ത സുന്ദരിയായ പെൺകുട്ടി എന്ന് അർഥം .......... മനസിന്റെ ഉള്ളിൽ എന്തോ മുറിപ്പെട്ടത് കൊണ്ടാവാം കുറച്ചു നാൾ ഇ വാക്കിന് പിന്നാലെ നടന്നത് ചെന്നെത്തിയതോ ലോകം ആരാധിക്കുന്ന ഇംഗ്ലീഷ് കാൽപ്പനിക കവിയുടെ മുന്നിലും ......Heard melodies are sweet, but those unheard are sweeter..... ഇങ്ങനെ പറയാൻ കഴിയുന്ന ഒരേയൊരു കവി ....... ജോൺ കീറ്റ്സ് ........ 26 മത് വയസിൽ മരണത്തിന്റെ കൊട്ടാരത്തിലേക്ക് പറന്നു പോയ കവി .........

Frances Jennings and Thomas Keats എന്നി ദമ്പതികളുടെ അഞ്ചു മക്കളിൽ ആദ്യത്തെയാൽ ആയിരുന്നു ജോൺ കീറ്റ്സ്. 31-10-1795 ൽ United Kingdom ലെ സിറ്റി ഓഫ് ലണ്ടനിൽ ഉള്ള Moorgate എന്ന സ്ഥലത്ത് ജനിച്ചു
വളരെ പാവപ്പെട്ട കുടുംബമായിരുന്നു കീറ്റ്സ്ന്റെ മാതാ -പിതാക്കളുടെത് ....... കുതിരകളെ വാടകക്ക് കൊടുക്കുന്ന ഒരു ബിസിനസ് ആയിരുന്നു കീറ്റ്സ് ന്റെ മാതാവിന്റെ പിതാവിന്, മകളുടെ വിവാഹ ശേഷം അദ്ദേഹം ഇ ബിസിനസ് കീറ്റ്സ്ന്റെ പിതാവിന് നല്കി എന്നും Swan and Hoop എന്നറിയപ്പെടുന്ന ഇവിടെ വെച്ചാണ് കീറ്റ്സ് ജനിച്ചത് എന്നും പറയപ്പെടുന്നു. കീറ്റ്സ്ന്റെ പിതാവിന്റെ കഠിനാധ്വാനം ഫലമായി Craven Street ൽ സ്വന്തമായി ഒരു വീട് വാങ്ങി കുടുംബം അങ്ങോട്ട് മാറി ..

Enfield, എന്ന വില്ലജിൽ John Clarke എന്ന അധ്യാപകൻ നടത്തുന്ന ഒരു ചെറിയ അക്കാഡമയിൽ ചേർന്ന് ജോൺ കീറ്റ്സ് തന്റെ വിദ്യഭ്യാസം ആരംഭിച്ചു ദാരിദ്ര്യവസ്ഥകൾ മാറി കീറ്റ്സ്ന്റെ കുടുംബം സന്തോഷത്തോടെ മുന്നോട്ടു പോകവേ നിനച്ചിരിക്കാതെ ഒരു മഹാ ദുരന്തം വന്നു ഭവിച്ചു 15-04-1804 ൽ കീറ്റ്സ്ന്റെ പിതാവ് കീറ്റ്സ്നെ കണ്ടു മടങ്ങി വരവേ അദ്ധേഹത്തിന്റെ കുതിര വണ്ടിയിൽ നിന്ന് വീഴുകയും മാരകമായി പരുക്കേൽക്കുകയും പിറ്റേന്ന് മരണപെടുകയും ചെയ്തു ... രണ്ടു മാസം കഴിഞ്ഞപ്പോൾ കീറ്സ്നെ മാതാവ് വീണ്ടു വിവാഹിതയായി William Rawlings എന്ന് പേരുള്ള ബാങ്ക് ക്ലാർക്ക്മായുള്ള വിവാഹം ഒരു പരാജയമായിരുന്നു...... കീറ്റ്സും സഹോദരങ്ങളും അപ്പുപ്പന്റെ വീട്ടിലേക് മാറ്റപ്പെട്ടു വർഷങ്ങൾ കഴിയവേ മാതാവും അവരോടൊപ്പം ചേർന്നു എല്ലാം നഷ്ടപെട്ട തിരിച്ചുവരവായിരുന്നു അത്. 1805 മാർച്ച് 5 നു അപ്പുപ്പന്റെ മരണത്തോട് കൂടി വീണ്ടും സാമ്പത്തിക ബുദ്ധിമുട്ടുകൾ കീറ്റ്സ്നെ ബാധിച്ചു ........ അപ്പൂപ്പന്റെ മരണത്തോട് കൂടി ആരംഭിച്ച സ്വത്തു തർക്കങ്ങൾ ജോൺ കീറ്റ്സ്ന്റെ മരണത്തിനു ശേഷവും തുടർന്ന് പോയി. 1809 ൽ ടി.ബി പിടിപെട്ടു മാതാവും മരിച്ചു മാതാവിന്റെയും മാതാമാഹിയുടെയും മരണം അദ്ധേഹത്തെ വല്ലാതെ ബാധിച്ചിരുന്നു.... സുഹുർത്തുക്കൾ പറയുമായിരുന്നു ... എന്തും വിശ്വസിക്കുന്ന സങ്കൽപ്പലോകത്ത് ജീവിക്കുന്ന വ്യക്തിയാണ് ജോൺ എന്ന്

സ്കൂളിൽ എല്ലാപേരുടെയും ശ്രദ്ധ നേടിയ വ്യക്തിയായിരുന്നു ജോൺ ....... കുടുംബത്തിലെ മുതിർന്ന പുരുഷൻ എന്നാ നിലയിൽ ഉത്തരവാദിത്വം ജോൺനു ആയിരുന്നു ...... അത് കൊണ്ടാകാം അദ്ദേഹം Dr. Hammond എന്ന സർജന്റെ സഹായിയായി മാറിയത്. മൂന്ന് വർഷത്തോളം മെഡിസിൻ പഠിച്ചിട്ടും അദ്ധേഹത്തിന്റെ ഉള്ളിലെ കവി വിട്ടു പോയിരുന്നില്ല.... കഷ്ടപാടിലും കവിതകളെ അദ്ദേഹം സ്നേഹിച്ചു അങ്ങനെ 1814 ൽ അദ്ധേഹം ആദ്യ പുസ്തകം എഴുതി 

ജോൺന്റെ മാതാമഹിയുടെ വിൽ പത്രം നടപ്പിൽ വരുത്തുവാൻ വേണ്ടി നിയമിച്ചിരുന്നത് Richard Abbey എന്നയളിനെ ആയിരുന്നു എന്നാൽ കുട്ടികൾ നശിപ്പിച്ചു കളയും എന്ന കാരണം പറഞ്ഞു അദ്ദേഹം ജോണിനും സഹോദരങ്ങൾക്കും അവകാശപെട്ടത് നിഷേധിച്ചു ജോണിനെ ഒരു സർജൻ ആക്കുവനയിരുന്നു Richard Abbey യുടെ ആഗ്രഹം എന്നാൽ ജോൺ അത് ആഗ്രഹിച്ചിരുന്നില്ല ജീവിത പ്രാരാബ്ദങ്ങൾ കാരണം അദ്ദേഹം 01-10-1815 ൽ Guy’s Hospital ലിൽ കൂടുതൽ പരിശീലനത്തിനായി കയറി എന്നാൽ കടുപ്പമേറിയ പഠനമുറിയിലും അദ്ധേഹം തന്ടെ നോട്ടുബുക്കിൽ കുത്തി കുറിച്ചത് മനസ്സിൽ തോന്നിയ കവിതകളായിരുന്നു കവിതകളോടുള്ള താല്പര്യം അദ്ധേഹത്തിനു Leigh Hunt, Benjamin Haydon John Reynolds എന്നി സുഹുർത്തുക്കളെ സമ്മാനിച്ചു അങ്ങനെ തന്ടെ ജോലി രാജിവെച്ച് പൂർണ്ണമായും കവിതകളിൽ അദ്ധേഹം മുഴുകാൻ തീരുമാനിച്ചു

കവിതകളിൽ ഒരുപാട് താല്പര്യം ഉണ്ടായിരുന്ന ജോണിന്റെ കഴിവുകൾ പുറത്തു വന്നു തുടങ്ങിയത് Enfield, ലെ വിദ്യഭ്യാസ കാലത്ത് ആയിരുന്നു. തന്റെ കാലഘട്ടത്തിലെ കാൽപ്പനിക കവികളുമായി യാതൊരു ബന്ധവും പുലർത്താതെ അവരിൽ നിന്നും അകന്നു കഴിയുന്നതിനായിരുന്നു അദ്ധേഹം ശ്രമിച്ചത് അക്കാരണം കൊണ്ടാവാം അദ്ധെഹത്തിന്റെ കവിതകളെ വില കുറച്ചു കാണാനും കളിയാക്കാനും അപമാനിക്കുവാനും ഒരു കൂട്ടർ എപ്പോഴും ശ്രമിച്ചിരുന്നു

മൂന്ന് ചെറിയ വോളിയങ്ങളിൽ ഉള്ള 54 കവിതകൾ എഴുതിയ കവിയെ ജീവിതാവസ്ഥയിൽ ആരും അന്ഗീകരിച്ചില്ല സങ്കടങ്ങളുടെയും സങ്കൽപ്പങ്ങളുടെയും ലോകത്ത് ജീവിച്ച കവി ശ്വാസകോശ സംബന്ധമായ രോഗത്താൽ 23-02-1821 ൽ തന്ടെ 26 മത് വയസിൽ ഇറ്റലിയിലെ റോമിൽ വെച്ച് മരണപ്പെട്ടു 

I saw pale kings, and princes too,
Pale warriors, death-pale were they all;
Who cry’d–“La belle Dame sans merci
Hath thee in thrall!”

അറിയാത്ത ലോകത്തിലേക്ക് കവിത പാടുവാൻ പോയ കവിയുടെ വേദന മനസിലാക്കാൻ ഇ വരികൾ മാത്രം മതി

അദ്ധേഹത്തിന്റെ പ്രധാനപെട്ട കൃതികൾ

Poems (1817) 
Endymion (1818) 
"Ode on a Grecian Urn" (1819) 
"Ode to a Nightingale" (1819) 
"La Belle Dame Sans Merci" (1819) 
"On Autumn" (1820)

No comments:

Post a Comment