Thursday, March 31, 2016

ബിഗ്‌ ബാംഗ്


ആദിയില്‍ പ്രപഞ്ചവര്മ്മ്ന്‍ മാത്രം ആണ് ഉണ്ടായിരുന്നത്. യുഗങ്ങളായി നിദ്രയിലായിരുന്ന അദ്ദ്യേം തുമ്മുവാന്‍ വേണ്ടി കണ്ണു തുറന്നപ്പോള്‍ ആണ് സൃഷ്ടി നടക്കുന്നത്. നീട്ടിവലിച്ച് ഒരു കോട്ടുവായിട്ട്‌ കൊത്താങ്കല്ല് കളിച്ചപ്പോള്‍ ക്രിസ് ഗെയില്‍ അടിക്കുന്ന പോലെ പോയ ഒരു ചെറുകല്ല് മൂട്ടവിളക്കില്‍ ചെന്ന് കൊള്ളുകയും വിളക്ക് തട്ടിമറിയുകയും ഉണ്ടായി. ആ ശബ്ദം ആണ് ഇന്ന് എല്ലാരും "ബിഗ്‌ ബാംഗ്" ആയി കൊട്ടി ഘോഷിക്കുന്നത്.
കെടാതെ കത്തുന്ന ആ മൂട്ടവിളക്കിനെ അദ്ദ്യേം ശൌര്യന്‍ എന്ന് വിളിച്ചു. ശൌര്യന്‍ കോപിച്ച് സൂര്യന്‍ ആയി. ശൌര്യന് ചുറ്റും പറന്നു കളിക്കുന്ന കല്ലുകളെ ശൌകര്യയൂഥം എന്ന് പേരിട്ടു. പറയാനുള്ള സമയ-സൌകര്യക്കുറവ് കൊണ്ട് അത് ക്ഷൌരം ചെയ്ത് സൌരയൂഥം ആക്കി. തെറിച്ചുപോയ ഒരു കഷ്ണം വെള്ളാരങ്കല്ല് ഭൂമി ആയി.
തുമ്മിയ ശേഷം ശൌകര്യം പോലെ മൂക്ക് ചീറ്റാന്‍ പ്രപഞ്ചവര്മ്മന്‍ തലയില്‍ തിരുപ്പന്‍ വെച്ച് ഉണ്ണിദുര എന്ന പേരില്‍ യാത്ര തുടങ്ങി. ഉണ്ണിദുര തിരുപ്പന്‍ ഊരി താടിയില്‍ വെച്ച് കെട്ടി ഇരവിവര്മ്മ്‍ന്‍ എന്ന പേരും സ്വീകരിച്ചു “കുഞ്ഞംഭൂ” ആയി. തിരുപ്പനുണ്ണിദുര ഇരുന്നു മൂക്ക് തുടച്ച സ്ഥലം ആണ് തിരുപ്പനുണ്ണിത്തുറ. ആ നിലപാടുതറയെ പില്ക്കാലത്ത് ത്രിപ്പുണിത്തുറ എന്ന സ്മാര്‍ട്ട് സിറ്റി ആയി പ്രഖ്യാപിക്കയുണ്ടായി.
നിലപാട് വ്യക്തമാക്കി പ്രപഞ്ചവര്മ്മന്‍ ഇനി ഒന്ന് ഇരുന്നാലോടാ എന്ന് വിചാരിച്ച് ഇരുന്നപ്പോള്‍ ആണ് ഇരിഞ്ഞാലട ഉണ്ടായത്. വെയില്‍ മൂത്ത് തലയ്ക്കു പിടിച്ചപ്പോള്‍ അദ്ദ്യേം തന്റെ ഓലക്കുട നിവര്ത്തി . അങ്ങനെ ഇരിഞ്ഞാലക്കുട ഉണ്ടായി. ഇരിഞ്ഞാലടയില്‍ വര്മ്മ്ന്‍ “വല്യംഭൂ” ആയി മുങ്ങി പിന്നീട് പൊങ്ങിയപ്പോള്‍ കുട്ടന്‍ കുളം ഉണ്ടായി.
വര്മ്മന്‍ നിന്ന കല്ല്‌ പൊടിഞ്ഞ് പരന്നാണ് കേരളവും ഭാരതവും ഉണ്ടായത്. ചില കല്ലുകഷ്ണങ്ങള്‍ തെറിച്ചു പോയി മറ്റു ഭൂഖണ്ഡങ്ങളും ഉണ്ടായി. വര്മ്മ്ന്‍ തുമ്മിയപ്പോള്‍ തെറിച്ച ജലകണങ്ങള്‍ ആണ് മഹാസമുദ്രങ്ങള്‍ ആയി നാം കാണുന്നത്.
വര്മ്മന്റെ ഈ പ്രവൃത്തികള്‍ എല്ലാം തന്നെ നടന്നത് ഒരുമിച്ച് ആണെങ്കിലും വ്യാപാര-വ്യഭിചാര ക്രയവിക്രയങ്ങള്ക്ക് വേണ്ടി സമയം എന്ന സങ്കല്പം ഉണ്ടാക്കി. ആയതിനാല്‍ മേല്പ്പുറഞ്ഞ സംഭവങ്ങള്‍ ഒന്നിന് പുറകെ നടന്നു എന്ന് രവി ശാസ്ത്രി വ്യാഖ്യാനം.
തുടര്ന്ന് വര്മ്മന്‍ ജീവജാലങ്ങളെ സൃഷ്ടിച്ചു. അതിലൊരു ജീവിയെ കൈവെള്ളയില്‍ ഇട്ടുരുട്ടി മിനുക്കി മനുഷ്യന്‍ എന്ന് പേര്‍ വിളിച്ചു. മനുഷ്യനെ രണ്ടായി മുറിച്ചു ആണും പെണ്ണും ആക്കി മാറ്റി. ആണും പെണ്ണും ഇണ ചേര്‍ന്ന് പെറ്റുപെരുകി സാക്കള്‍ ഉണ്ടായി. അവരില്‍ ചിലര്‍ സ്ഥലപരിമിതി മൂലം കടല്‍ നീന്തി മറുകരക്ക് പോയി. അവരെ സായവ് എന്ന് വിളിച്ചു.
പ്രപഞ്ചവര്മ്മന്റെ ചെയ്തികളെ വിവരം മൂത്ത് വിവരം കെട്ട ചില വിദ്യാര്ത്ഥികള്‍ ചോദ്യം ചെയ്തു. അത് കേട്ട് കലിമൂത്ത ചില രാജ്യസ്നേഹികള്‍ മാപ്രാണത്ത് കരയോഗം കൂടി വിദ്യാര്ത്ഥികളെ അടിച്ചൊതുക്കാന്‍ പ്രമേഹം പാസാക്കി. ഇതിന്റെ കരടുരേഖ ഇറാനിസ്മൃതിയില്‍ “നഃ വിദ്യാര്ത്ഥി സ്വാതന്ത്ര്യമര്ഹതി” എന്ന അധ്യായത്തില്‍ പഴം പുഴുങ്ങിയ മൊഴിയായി പ്രതിപാദിച്ചിട്ടുണ്ട്.
ഇതാണ് യഥാര്ത്ഥ ചരിത്രചാരിത്ര്യം.
ശേഷം ശേഷന്‍ ശേഷക്രിയന്‍..............എന്ന് വെച്ചാ ബാക്കി എനിക്ക് സൗകര്യം ള്ളപ്പോ.......

No comments:

Post a Comment