മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത നിറങ്ങളുടെ രാജകുമാരന് എന്നറിയപ്പെടുന്ന ക്ലിന്റ്-നെ ഓര്‍മ്മയില്ലേ? വെറും 7 വയസ്സ് കൊണ്ട് 25000 ത്തില്‍ പരം ചിത്രങ്ങള്‍ സമ്മാനിച്ച് ലോകത്തിന്റെ തന്നെ അത്ഭുത ബാലനായ നമ്മുടെ കൊച്ചു ക്ലിന്ട് .
1976 മേയ് മാസം 19ന് എം.ടി ജോസെഫിന്റെയും ചിന്നമ്മ ജോസഫിന്റെയും മകനായി ജനിച്ചു. ഹോളിവുഡ് സിനിമകളെ ഏറെ ഇഷ്ട്ടപ്പെട്ടിരുന്ന ജോസഫ്, സിനിമാലോകത്ത് തന്റെ പ്രിയപ്പെട്ടവനായ ക്ലിന്റ് ഈസ്റ്റ് വുഡ്(Clint Eastwood ) ന്റെ ആദരവില്‍ ആണ് തന്റെ മകന് ക്ലിന്റ് എന്ന പേരിട്ടത്.
ഒരു വയസ്സ് തികയുന്നതിനു മുമ്പേ വീടിന്റെ തറയില്‍ വളരെ കൃത്യമായി ഒരു വൃത്തം വരച്ചുകൊണ്ടായിരുന്നു കൊച്ചു ക്ലിന്റിന്റെ ചിത്രലോകത്തിലേക്കുള്ള കാല്‍വെയ്പ്പ്.രണ്ടാമത്തെ വയസ്സില്‍ തന്നെ കയ്യില്‍ കിട്ടിയ ചോക്കു കഷ്ണങ്ങളും മറ്റും ഉപയോഗിച്ച് കൊച്ചു ക്ലിന്റ് വരയ്ക്കാന്‍ തുടങ്ങി..മകന്റെ കഴിവ് തിരിച്ചറിഞ്ഞ മാതാ പിതാക്കള്‍, ഒരു സാധാരണ അക്കൌണ്ടന്റ്-ന്റെ അത്ര മെച്ചമല്ലാത്ത സാമ്പത്തിക സ്ഥിതിയിലും , മകന് വരക്കാന്‍ വേണ്ടുന്ന സാധന സാമഗ്രികള്‍ വാങ്ങിക്കൊടുത്തു, പ്രോല്സാഹിപ്പിച്ചതോടെ ക്ളിന്റിന്റെ വര്‍ണ്ണ ലോകം വിടരുകയായിരുന്നു..
ജോസെഫും ചിന്നമ്മയും കൊച്ചു ക്ലിന്റിനു കിട്ടിയ അനുഗ്രഹമായിരുന്നു.ഹിന്ദു പുരാണങ്ങളും ക്രിസ്തീയ കഥകളും ഈസോപ്പ് കഥകളും തുടങ്ങി കഥകളുടെ ഒരു മായിക ലോകത്തിലേക്ക് അവര്‍ കൊച്ചു ക്ലിന്റിനെ കൂട്ടിക്കൊണ്ടു പോയി.പ്രകൃതിയുടെ വര്‍ണ്ണങ്ങള്‍ നിറഞ്ഞ ഗ്രാമങ്ങളും വീഥികളും അവര്‍ അവനു പരിചയപ്പെടുത്തിക്കൊടുത്തു.അങ്ങനെ കഥയും കഥാ പാത്രങ്ങളും അവന്റെ ഭാവനയിലൂടെ നിറക്കൂട്ടുകളില്‍ വിരിഞ്ഞു.
ഉത്സവങ്ങളും കവലകളും എന്ന് വേണ്ട ഒരിക്കല്‍ കണ്ട എല്ലാ കാഴ്ചകളും അവന് ക്യാന്‍വാസില്‍ പകര്‍ത്തി ..
പൂരങ്ങളെയും തെയ്യങ്ങളേയും ഇഷ്ടപ്പെട്ടിരുന്ന മകന്റെ ക്യാന്‍വാസിനു വര്ണ്ണ്മേകാന് അവനെ അതൊക്കെ കാണിക്കാന്‍ പിതാവ് ഒരു മടിയും കാണിച്ചില്ല.
ഹിന്ദു പുരാണ കഥകളും ക്രിസ്തീയ കഥകളും ഒരു പോലെ ഇഷ്ടപ്പെട്ടിരുന്ന ക്ലിന്റ് തന്റെ ക്യാന്‍ വാസ്സില് ചിത്രങ്ങള്‍ കൊണ്ട് കഥകള്‍ തീര്‍ക്കുകയായിരുന്നു.
കഥകളില്‍ മാത്രം കേട്ട രാവണനെ, രാവണന്റെ വാളായ ചന്ദ്രഹാസത്തോടെ വരച്ചത് കണ്ടു എല്ലാവരും അമ്പരന്നു.കാറില്‍ പോകുമ്പോള്‍ ഒരിക്കല്‍ മാത്രം കണ്ട പൂരങ്ങള്‍ പോലും ക്ളിന്റിന്റെ ചിത്രക്കൂട്ടില്‍ കൂടുതല്‍ ചാരുതയോടെ വിടര്‍ന്ന പ്പോള്‍ എല്ലാരും അത്ഭുത സ്തബ്ധരായി.
ഉത്സവങ്ങളും കവലകളും എന്ന് വേണ്ട ഒരിക്കല്‍ കണ്ട എല്ലാ കാഴ്ചകളും അവന് ക്യാന്‍വാസില്‍ പകര്‍ത്തി ..
പൂരങ്ങളെയും തെയ്യങ്ങളേയും ഇഷ്ടപ്പെട്ടിരുന്ന മകന്റെ ക്യാന്‍വാസിനു വര്ണ്ണ്മേകാന് അവനെ അതൊക്കെ കാണിക്കാന്‍ പിതാവ് ഒരു മടിയും കാണിച്ചില്ല.
ഹിന്ദു പുരാണ കഥകളും ക്രിസ്തീയ കഥകളും ഒരു പോലെ ഇഷ്ടപ്പെട്ടിരുന്ന ക്ലിന്റ് തന്റെ ക്യാന്‍ വാസ്സില് ചിത്രങ്ങള്‍ കൊണ്ട് കഥകള്‍ തീര്‍ക്കുകയായിരുന്നു.
കഥകളില്‍ മാത്രം കേട്ട രാവണനെ, രാവണന്റെ വാളായ ചന്ദ്രഹാസത്തോടെ വരച്ചത് കണ്ടു എല്ലാവരും അമ്പരന്നു.കാറില്‍ പോകുമ്പോള്‍ ഒരിക്കല്‍ മാത്രം കണ്ട പൂരങ്ങള്‍ പോലും ക്ളിന്റിന്റെ ചിത്രക്കൂട്ടില്‍ കൂടുതല്‍ ചാരുതയോടെ വിടര്‍ന്ന പ്പോള്‍ എല്ലാരും അത്ഭുത സ്തബ്ധരായി.
തെയ്യം കലാകാരന്മാര് പോലും തെയ്യത്തിന്റെ രൂപങ്ങള്‍ മനസ്സിലാക്കാന്‍ വര്ഷംങ്ങള് എടുക്കുമ്പോള്‍, ഒറ്റ നോട്ടത്തില്‍ തന്നെ ദേവിയുടെ രൂപം മനസ്സില്‍ പതിക്കാന്‍ കഴിഞ്ഞിരുന്ന ക്ലിന്റ് ഒരു സാധാരണ ബാലന് ആയിരുന്നില്ല.
മൂന്നു വയസ്സ് കഴിഞ്ഞപ്പോള്‍ തന്നെ കിഡ്നി സംബന്ധമായ രോഗം ബാധിച്ചു, ശരീരം ക്ഷീണിതനായി.കൈകാലുകളില്‍ നീ്ര്വീക്കവും, വയറു വീര്‍ത്തു വളരെ അവശനായ ശാരീരികാവസ്ഥയിലും കൊച്ചു ക്ലിന്റ് തന്റെ പ്രിയപ്പെട്ട വര്‍ണ്ണങ്ങളെ മാറ്റിനിര്ത്തി്യില്ല.
വെറും 5 വയസ്സുള്ളപ്പോള്‍, 18 വയസ്സിനു താഴെയുള്ളവരുടെ ചിത്ര രചനാ മത്സരത്തില്‍ ഒന്നാമാതെത്തിയിരുന്നു ക്ലിന്റ്.മത്സരങ്ങളിലെല്ലാം സമ്മാനങ്ങള്‍ വാരിക്കൂട്ടി.പക്ഷേ അവന്റെ ചിന്തകള്‍ സമ്മാനങ്ങള്‍ക്കും അവാര്ഡുവകള്ക്കും അപ്പുറമായിരുന്നു.
“നമ്മള് എവിടെ നിന്ന് വരുന്നു?മരണ ശേഷം എങ്ങോട്ട് പോകുന്നു? എന്തുകൊണ്ട് മരിക്കുന്നു?” എന്നിങ്ങനെയുള്ള ചിന്തകളായിരുന്നു കൊച്ചു ക്ളിന്റിന്റെ മനസ്സില്‍. മരിക്കുന്നതിന് കുറച്ചു മുമ്പ് അവന് അമ്മയോട് പറഞ്ഞുവത്രേ..”ഞാന്‍ പെട്ടെന്ന് ഉറങ്ങിപോയേക്കാം...അമ്മ വിളിക്കുമ്പോള്‍ ഉണര്ന്നില്ലെന്നു വരാം.പക്ഷേ അമ്മ സങ്കടപ്പെടരുത്..അമ്മ കരയരുത്” എന്ന്.ഇതും പറഞ്ഞു ക്ലിന്റ് മയക്കത്തിലേക്ക് വീണു..പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവന് കോമയിലേക്ക് വീണിരുന്നു.
വെറും 5 വയസ്സുള്ളപ്പോള്‍, 18 വയസ്സിനു താഴെയുള്ളവരുടെ ചിത്ര രചനാ മത്സരത്തില്‍ ഒന്നാമാതെത്തിയിരുന്നു ക്ലിന്റ്.മത്സരങ്ങളിലെല്ലാം സമ്മാനങ്ങള്‍ വാരിക്കൂട്ടി.പക്ഷേ അവന്റെ ചിന്തകള്‍ സമ്മാനങ്ങള്‍ക്കും അവാര്ഡുവകള്ക്കും അപ്പുറമായിരുന്നു.
“നമ്മള് എവിടെ നിന്ന് വരുന്നു?മരണ ശേഷം എങ്ങോട്ട് പോകുന്നു? എന്തുകൊണ്ട് മരിക്കുന്നു?” എന്നിങ്ങനെയുള്ള ചിന്തകളായിരുന്നു കൊച്ചു ക്ളിന്റിന്റെ മനസ്സില്‍. മരിക്കുന്നതിന് കുറച്ചു മുമ്പ് അവന് അമ്മയോട് പറഞ്ഞുവത്രേ..”ഞാന്‍ പെട്ടെന്ന് ഉറങ്ങിപോയേക്കാം...അമ്മ വിളിക്കുമ്പോള്‍ ഉണര്ന്നില്ലെന്നു വരാം.പക്ഷേ അമ്മ സങ്കടപ്പെടരുത്..അമ്മ കരയരുത്” എന്ന്.ഇതും പറഞ്ഞു ക്ലിന്റ് മയക്കത്തിലേക്ക് വീണു..പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവന് കോമയിലേക്ക് വീണിരുന്നു.
ഏഴ് വയസ്സ് തികയാന്‍ ഒരു മാസം ബാക്കി നില്‍ക്കേ ,1983 ഏപ്രില്‍ 15 നു ആ അത്ഭുത ബാലന് വിധിയുടെ ക്രൂരതയെ ചെറുത്തു നില്ക്കാനാവാതെ ലോകത്തോട് വിട പറയുമ്പോള്‍, 25000 ത്തിനും മേലെ ചിത്രങ്ങള്‍ ലോകത്തിനു സമ്മാനിച്ചിരുന്നു.ഈ ചിത്രങ്ങളെക്കുറിച്ച് പഠിക്കാന്‍ അതിലും കൂടുതല്‍ വര്‍ഷങ്ങള്‍ വേണം. ആ ചിത്രങ്ങളൊന്നും തന്നെ 7 വയസ്സിന്റെ കാഴ്ചപ്പാടുകളല്ല പറയുന്നത്. ഭാവനക്കും അപ്പുറത്തുള്ള ആശയങ്ങളാണ്.ആ ചിത്രങ്ങള്‍ കണ്ടു ദൈവം പോലും അസൂയപ്പെട്ടിരുന്നിരിക്കണം എന്ന് വേണം കരുതാന്‍.ഇന്നുണ്ടായിരുന്നെങ്കില്‍ ക്ലിന്റിന്റെ സ്ഥാനം എന്തായിരുന്നെന്ന് ആലോചിച്ചു നോക്കൂ.
ഇന്ഗ്ലീഷിലും മലയാളത്തിലുമായി രണ്ടു ജീവചരിത്രങ്ങള്‍ ക്ളിന്റിനെ പേരില്‍ ഉണ്ട്. ക്ളിന്റിന്റെ കളിക്കൂട്ടുകാരിയായ അമ്മു നായര്‍ എഴുതിയ ‘ക്ലിന്റ് എ ബ്രീഫ് അവര്‍ ഓഫ് ബ്യൂട്ടി’ യും സെബാസ്ട്യന് പള്ളിത്തോട് എഴുതിയ ‘ നിറങ്ങളുടെ രാജകുമാരന്’ ഉം.
അകാലത്തില്‍ പൊലിഞ്ഞ ഈ കൊച്ചു പ്രതിഭയുടെ സ്മരണയില്‍ കേരള ടൂറിസം വകുപ്പ് കുട്ടികള്ക്കാ യി ആഗോള തലത്തില്‍ ചിത്ര രചനാ മത്സരം സംഘടിപ്പിച്ചിട്ടുണ്ട്.
അകാലത്തില്‍ പൊലിഞ്ഞ ഈ കൊച്ചു പ്രതിഭയുടെ സ്മരണയില്‍ കേരള ടൂറിസം വകുപ്പ് കുട്ടികള്ക്കാ യി ആഗോള തലത്തില്‍ ചിത്ര രചനാ മത്സരം സംഘടിപ്പിച്ചിട്ടുണ്ട്.
ദൈവത്തിന്റെ കൈയ്യൊപ്പോട് കൂടി ജനിച്ച, ദൈവത്തിന്റെ സ്വന്തം ബാലനായിരുന്നു ക്ലിന്റ്.
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കുറച്ചു നാള് താമസത്തിനായ് വന്നു..തിരിച്ച് നക്ഷത്രങ്ങളുടെ ലോകത്തേക്ക് അവന് യാത്രയായി..
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കുറച്ചു നാള് താമസത്തിനായ് വന്നു..തിരിച്ച് നക്ഷത്രങ്ങളുടെ ലോകത്തേക്ക് അവന് യാത്രയായി..
അവിടെയും നിറക്കൂട്ടുകള്‍ കൊണ്ട് അവന് വിസ്മയം തീര്ക്കുന്നുണ്ടോ?ഉണ്ടാവും..ഉണ്ടാവാതിരിക്കില്ല..
No comments:
Post a Comment